widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Thursday, May 19, 2011

അവലോകനം

വൃദ്ധരെയാണ് ഇന്നാദ്യം സന്ദര്‍ശിച്ചത്.
അനാഥമന്തിരത്തിലെ
വെളിച്ചം കുറഞ്ഞ സന്ദര്‍ശനമുറിയില്‍
കുഞ്ഞപ്പി എന്നാ ആള്‍  പറഞ്ഞു 
'' പണ്ട് പണ്ടത്തെ കരയിലകള്‍ "
അടിഞ്ഞു കൂടിയകാട്ടിലെ 
വെളിച്ചംകേട്ട ചണ്ടിയാണ് ഞങ്ങള്‍ 
അട്ടകള്‍ക്കുപോലും  വേണ്ട 
എന്റെ സുഹുര്‍ത്ത് ചോദിച്ചു 
"അപ്പോള്‍ നിങ്ങള്‍ മരുന്നും 
ഭക്ഷണവും നല്‍കുന്നില്ലേ 
വേണ്ടതുപോലെ നോക്കുന്നില്ലേ ?
അടുത്തിരുന്ന നബീസതുമ്മ 
ഞരങ്ങി "അതാണല്ലോ കഷ്ട്ടം"
പെട്ടന്ന് കേട്ടിയെടുക്കുന്നതുമില്ല 
ആര്‍ക്കും വേണ്ടാത്ത ഞങ്ങള് എന്തിനാ
ഇങ്ങനെ ചാത്തുജീവിക്കുന്നെ?
തൊട്ടടുത്തിരുന്ന പപ്പന്‍ മൂപ്പര്‍ 
"എനിക്കെന്റെ അമ്മയെ മാത്രമേ 
ഓര്‍മ്മയുള്ളൂ ; കൈലെന്തോ വച്ച് 
എന്നെ വിളിക്കുന്നു; ജീവിച്ചിരിക്കുമ്പോള്‍ 
സ്വര്‍ഗ്ഗതെക്കുള്ളവഴി കാണുമോ?

തെരുവില്‍ ..
അബോധാവസ്ഥയില്‍ കിടന്ന 
ഇവരെല്ലാം ഞങ്ങള്‍ 
എടുത്തുകൊണ്ടുവന്നു വൃത്തിയാക്കി, 
വൃത്തിയായി നോക്കുന്നു 
- അനാഥ മന്ദിരത്തിന്റെ ഉടമസ്ഥന്‍ 
സ്റ്റീഫന്‍ ഫെര്‍ണാന്‍ഡെസ്
നോക്കുന്നവരെ ശ്രദ്ദിക്കാതെ  
ചാരക്കല്ലില്‍ ഇരിക്കുന്നു 
വൃദ്ധരായ ഒന്തുകളെപോലെ
ഒന്നരഡസന്‍ ധര്‍മ്മസങ്കടങ്ങള്‍ 
"നാട്ടിലെ ആളുകള്‍ 
അവരുടെ പിറന്നാള്‍ സദ്യകള്‍ 
ഇവര്‍ക്കായി നടത്തുന്നതുകൊണ്ട് 
ഇവിടൊരു മുട്ടുംമില്ല 
ഫെര്‍ണാന്‍ഡെസ് ഇന്റെ  സഹായി  സിസ്സലി
"ഇന്നിത് മതി ...
മാധ്യമ സുഹുര്‍ത്തുക്കളോട് ഞാന്‍ പറഞ്ഞു 
അവിടെയിരിക്കുംപോള്‍ അവരില്‍ 
ഒരാളെ പോലെ.................
കൊടുത്ത ഒരഞ്ചു
തിന്നാതെ ഒരുവല്ല്യമ്മച്ചി 
പറഞ്ഞു  ''ഇതൊന്നുമില്ലെല്ലും
ആ റോഡില്‍ കൊണ്ടിരുത്തിയാല്‍ 
മതിയായിരുന്നു.....
ഞങ്ങള്‍ പുറത്തേക്കു 
ഞങ്ങളെ അവഗണിച്ച 
വെയില്‍ വിധുഷകവേശം ധരിച്ചു
  


   

6 comments:

Anurag said...

കവിത ഇഷ്ടപ്പെട്ടു ആശംസകള്‍

നാമൂസ് said...

വായിച്ചു..
വീണ്ടും വരാം.
കവിത എനിക്ക് ഇഷ്ടായി.

Noushad Koodaranhi said...

ചുറ്റുമുള്ളവര്‍ ..
കണ്ടിട്ടും പലവട്ടം അവഗണിച്ചു പോന്നവര്‍...
കാലികമാണ് വരികള്‍...
പദവിന്ന്യാസം ഒന്ന് കൂടി ക്രമീകരിച്ചാല്‍,
വായനാ സുഖം ഏറും..
.ആശംസകള്‍...

M.Ashraf said...

കവിതക്കപ്പുറത്തുള്ള കാഴ്ചകള്‍.. അഭിനന്ദനങ്ങള്‍
എം.അഷ്‌റഫ്‌

Pradeep Kumar said...

തിരഞ്ഞെടുത്ത വിഷയം കാലികപ്രസക്തിയുള്ളത്.നന്നാവാനുള്ള എഴുത്ത്.ആശംസകള്‍

dilshad raihan said...

othiri ezhudoo

iniyum varaatto