widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Friday, December 31, 2010

"വിട പറയല്‍"

സ്കുളിന്റ്റെ ഇടനാഴിയില്‍ കവിളിലുടെ കണ്ണീര്‍ വിഴുന്നു. മേഘങ്ങളും ഇതുകണ്ട് കരഞ്ഞു.
എന്നത്തയും പോലെ മഴ പെയുമ്പോള്‍ ഇടനാഴിയിലേക്ക്‌ ഓടി കയറ്രുന്ന ഞങ്ങള്‍ ചിരിച്ചും
കളിച്ചും മഴ തീരുന്നതുവരെ അവിടെ ഇരിക്കും.പക്ഷെ,ഇപ്പോള്‍ അതൊരു ഓര്‍മയായി മാത്രം.ഞങ്ങള്‍ ഒന്നും പറയാതെ 
നടന്നു.എന്തോ പറയണമെന്നൂണ്ട്.പക്ഷെ,എന്ത്‌? ഇടനാഴിയുടെ അവസാനമെതരായി.ഇനിയും എന്തോ പറയണം
എന്ന് ഉണ്ട്.ഞങ്ങള്‍ കൈകള്‍ മുറുകെ പിടിച്ചുകൊണ്ട് നടന്നു.ഒന്നുമാത്രം ഓര്‍ത്തുകൊണ്ട്‌,ഞങ്ങള്‍ഉടെ ജീവിതത്തിന്‍റെ
അവസാനമല്ലല്ലോ.വെറും ഇടനാഴിയുടെ അവസാനം അല്ലെ.മഴ കഠിനമായി പെയ്തു.
ഞാന്‍ ചോദിച്ചു;"ഇനി നമ്മള്‍ കാണുമോ?'' അവള്‍ പറഞ്ഞു: ''കാണുമായിരിക്കാം.''വെറും ഒറ്റ വകിളുടെ അവള്‍ പറഞ്ഞു.
               ഞങ്ങള്‍ ഇടനാഴിയില്‍ നിന്ന് മേഗങ്ങള്‍ ശക്തിയായി കരഞ്ഞു.ഞങ്ങള്‍ മുഖാതോട്  മുഖം നോക്കി.
എന്നിട്ട് ഞാന്‍ അവളുടെ കൈവിട്ട്‌ മുന്നില്‍ നടന്നു.അവളെ നോക്കാതെ ഞാന്‍ മഴയില്‍ വണ്ടിയിലേക്ക് കുതിച്ചു.കാണാന്‍ പറ്റിയിലെങ്കിലും 
ഫോണിലുടെയും ഇ-മെയില്‍ലുടെയും ബെന്തപെടാന്‍ പറ്റുമല്ലോ എന്ന സമാതനത്തില്‍ വണ്ടിയില്‍ കയറി.അവളും കയറി കാണും എന്ന 
പ്രതിക്ഷയില്‍ അവളെ ഒന്ന് നോക്കാതെ ഞാന്‍ സ്കുളിന്റെ ഗേറ്റ് കടന്നു.
                അലാറം അടിച്ചതും ഞാന്‍ ഓഫ്‌ ചെയ്ത് എഴുനെറ്റ്.ഇന്നലെ സംഭവിചെതെല്ലാം മറക്കാന്‍ ശ്രമിച് ഞാന്‍ നടന്നു.ഫോണ്‍ അടിച്ചതും 
ഞാന്‍ ഓടി ചെന്ന് എടുത്തു.
                                        ഹോസ്പിറ്റലില്‍ നിന്നും വെള്ളയില്‍ പൊതിഞ്ഞു സ്ട്രെച്ചറില്‍ കൊണ്ട് വന്ന എന്റെ പ്രിയപ്പെട്ട 
കുടുകാരിയുടെ ശരിരം കണ്ടു എന്‍റെ കണ്ണില്‍ കാര്‍മേകം മുടി മഴയായി കണ്ണിരായി വിഴാന്‍ തുടങ്ങി.വണ്ടിയില്‍ കയറുന്നതിനു 
മുമ്പ് ഞാന്‍ അവളുടെ തിളങ്ങുന്ന ആ കണ്ണുകള്‍ അവസാനമായി നോക്കിയിരുനെങ്കില്‍.അവള്‍ കരഞ്ഞപ്പോള്‍ അവളുടെ ചുവന്ന 
കവിളിലെ കണ്ണുന്നിര്‍ തുടച്ചു കൊടുതിരുനെങ്ങില്‍.അവളോട്‌ കുറച്ചു കുടി സംസാരിചിരുനെങ്കില്‍.അവളുടെ ജീവിതത്തിന്‍റെ 
അവസാനമായിരുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഇടനാഴിയുടെ അറ്റത്തേക്ക് നടക്കുമായിരുന്നില്ല.
                                                ഓരോ വര്‍ഷവും മഴ പെയ്യുമ്പോള്‍ എന്‍റെ ഓര്‍മ ചെപ്പിലെ ആ കുട്ടുകാരിയെ ഞാന്‍ ഇന്നും കണ്ണിരോടെ       ഓര്‍ക്കുന്നു............................................................................................................



                                                                                                                                                                        "കഥയല്ലിത് യാഥാര്‍ത്ഥ്യം"    

2 comments:

Unknown said...

manoharam...........
no words no comments........

ANIL said...

jeevitham vidaparayan mathramullathalla pinnenthinane maranat mathram chinthichu nadannal jeevikkan pattilaa athoorkkanam jeevitham sundaramayoranubhavamanu orikkal mathram kittunnathu jeevichu thanne theerkkanam